Tuesday, February 16, 2016

കോളുക്കുമല - 10/2/2016

 സ്റ്റൈപന്റ് കിട്ടിയതും മിച്ചം പിടിച്ചതും എല്ലാം ചേര്‍ത്ത് ​എംടെക്ക് അവസാന വര്‍ഷക്കാരായ ഞങ്ങള്‍ ഒരു ക്ലാസ് ടൂറിനു പദ്ധതിയിട്ടുചിലവ് 2500 യില്‍ കൂടരുതെന്നതായിരുന്നു ആദ്യ ധാരണഅങ്ങിനെ മൂന്നാര്‍ പോകാംഅവിടെ ചിന്നക്കനാല്‍ എന്നസ്ഥലത്ത് ഒരു ഹോം സ്റ്റേയില്‍ താമസിക്കാം ​എന്നോക്കെ ധാരണയായിപ്രധാന ടൂര്‍ കോ ഓര്‍ഡിനേറ്റര്‍മാരോട് കോളുക്കുമല പോകുന്നുണ്ടോ എന്ന് ചോദിച്ച് ചോദിച്ച്രണ്ടാം ദിവസം വെളുപ്പിനെ കോളുക്കുമലയില്‍ പോകാമെന്നായി.
         ലക്ഷ്യവും യാത്രയും ഒരുപോലെ രസകരമാ​ണിവിടെ. 4:45 നുതന്നെ ഞങ്ങളെ കൊണ്ടുപോകാനായ് ജീപ്പുകള്‍ എത്തിയിരുന്നുജീപ്പിനു മാത്രം പോകാവുന്ന വഴിയാണത്. 13 കിലോമീറ്റര്‍ താണ്ടാന്‍ ഒന്നേകാല്‍ മണിക്കുര്‍ വേണംകല്ലു പാകിയ വഴിതെയിലത്തോട്ടത്തിലുടെ...... നിറയെ ഹെയര്‍പിന്‍ വളവുകള്‍..... വശങ്ങളില്‍ കുത്തനെയുള്ള കുഴിഎറ്റവും പിന്നിലെ ജീപ്പില്‍ ഡ്രൈവറുടെ അടുത്ത സീറ്റിലാണ് ഇരുപ്പുറപ്പിച്ചത്തെയിലത്തോട്ടത്തിലൂടെ മുന്നേറുമ്പോള്‍ മുന്നേപോയ ജീപ്പുകളുടെ പ്രകാശം മുകളില്‍ എവിടെയോക്കെയോ ആയി കാ​ണാമായിരുന്നുസാഹസികതയുടെ ഒര‌ാനന്തം മനസിലങ്ങിനെ നിറഞ്ഞു.
സൂര്യോദയത്തിനു മുന്‍പ്
     സമുദ്രനിരപ്പില്‍ നിന്നും 2160 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്നതെക്കേ ഇന്ത്യയിലെ എറ്റവും ഉയരത്തിലുള്ള തെയിലതോട്ടങ്ങളില്‍ ഒന്നാണവിടംഅവിടെ നിന്നുള്ള സൂര്യോദയ ദൃശ്യം വളരെ മനോഹരമാണ്സൂര്യോദയത്തിന് മുന്‍പുള്ള ദൃശ്യങ്ങളും.  നമുക്ക് താഴെയായ് കോടമഞ്ഞ് കാണാംമേഘക്കീറുകള്‍ക്കു മീതെ സ്വര്‍ഗത്തില്‍ ​എത്തിയതായ് തോന്നും അവ‌ിടെ നിക്കുമ്പോള്‍.
        തിരിച്ചുള്ളയാത്രയും രസകരമാ​ണ്. ജീപ്പ് സ്റ്റാര്‍ട്ടാക്കി നൂട്രലിലാണ് ഇരങ്ങുന്നത്. നേരം വെളുത്തതുകൊ‌‍ണ്ട് റോഡിലെ കല്ലിളകുന്നതും, പലകുഴികളുടെയും വക്കിലൂടെ ജീപ്പ് പോകുന്നതും, തെയിലത്തോട്ടത്തിലുടെ കരങ്ങി നടക്കുന്ന കാട്ടുകോഴികളെയും. 
         സൂര്യോദയം കണ്ടിട്ട് 9 മണികഴിഞ്ഞപ്പോള്‍ തിരിച്ച് ചിന്നക്കനാലിലെ താമസ സ്ഥലത്തെത്തി. തലേദിവസത്തെ ക്യാമ്പ് ഫയറിന്റേം, അന്നത്തെ യാത്രയുടേം ക്ഷീണം മാറ്റാന്‍ 12 മണിവരെ കിടന്നുറങ്ങി, എന്നിട്ട് മറ്റിടങ്ങളിലേക്ക് തിരിച്ചു.
കോളുക്കുമലയിലെ സൂര്യോദയം
ഒരു ടങ്സ്റ്റണ്‍ പരീക്ഷണം
ഫോട്ടം പിടിക്കുന്ന ഞാന്‍











സംഘം - ക്യാമറ തനിയേ ​പിടിച്ച പടം

സ്ക്രു ട൪ബയിൻ തേടി കാട്ടിലൂടെ 27-1-2015

     കുട്ടിക്കാലത്തെ വലിയ സ്വപ്നങ്ങളിൽ ഒന്നായിരുന്നു നദികൾ എവിടെ നിന്നാണ് വരുന്നതെന്ന് പോയ് നോക്കണമെന്ന്. ഇപ്പോൾ മനസിലാക്കുന്നു കേരളത്തിലെ പ്രധാന നദികളെല്ലാം വൈദ്യത നിലയങ്ങളിൽ നിന്നാണ് ഉദ്ഭവിക്കുന്നതെന്ന്.
     M tech പ്രോജക്ട് വൈദ്യുത നിലയങ്ങളിലെ tail race ൽ നിന്നുള്ള വൈദ്യുതോൽപ്പാതനം സംബന്ധിച്ചുള്ള പഠനമാണ്.അതുമായ് ബന്ധപ്പെട്ട് tail race ഉകൾ തേടി അലഞ്ഞു കൊണ്ടിരിക്കുംബോളാണ് ഇന്ത്യയിലെ രണ്ടാമത്തെ സ്ക്രൂ ട്യബയിൻ പെരിങ്ങൽകുത്ത് വൈദ്യുത നിലയത്തിന്റെ ടെയിൽ റേസിൽ സ്ഥാപിച്ചു എന്ന വിവരം അറിയുന്നത്. ഉൽഘാടനം ഫെബ്രുവരി ആറിനാണ്. എന്നാൽ പിന്നെ അതൊന്ന് പോയ് കാണാം എന്ന് തീരുമാനിച്ചു. പ്രധാന ഉദ്ദേശം കാട്ടിലൂടെയുള്ള യാത്രയാണ് (പ്രോജക്ട്ട് ടോപ്പിക് ഇത് ആയതിനു പിന്നിലുള്ള ഗൂഡ ഉദ്ദേശവും ഇതുതന്നെ).
     ഇന്ന് രാവിലെ തന്നെ വാപ്പാന്റെ 2002 മോഡൽ സ്പ്ലണ്ടറിൽ 200 രൂപക്ക് എണ്ണയുമടിച്ച് സഹമുറിയൻ വിനീതുമായ് യാത്ര തിരിച്ചു. ആതിരപ്പള്ളി വാഴച്ചാൽ വഴിയായിരുന്നു യാത്ര. കാട് വെട്ടിത്തെളിച്ച് നട്ട എണ്ണപ്പനകളുടെ ഇടയിലൂടെ കുറേ ദൂരം പോയ് വഴിയിൽ കണ്ട കാട്ടരുവിയിൽ ഒന്ന് കാൽ മുക്കാംന്ന് കരുതിയിറങ്ങി അവിടുത്തെ ചേറിൽ ധാരാളം ചെറു ചിത്രശലഭങ്ങൾ മഡ് പാഡ് ലിംഗ് ചെയ്യുന്നുണ്ടായിരുന്നു അതിനിടയിലൂടെ ഒരു ഉറുമ്പ് നടന്ന്  എല്ലാത്തിനെയും നിരന്തരം ശല്യപ്പെടുത്തിക്കൊണ്ടേയിരുന്നു. അവിടുന്ന് വീണ്ടും തിരിച്ചു . ടിക്കറ്റെടുക്കാതെ വെള്ളച്ചാട്ടം കാണാവുന്നിടത്ത് നിന്ന് കുറച്ച് ഫോട്ടവും പിടിച്ച്  വാഴച്ചാൽ ചെക്പോസ്റ്റിൽ യാത്രയുടെ കാര്യ കാരണങ്ങളെല്ലാം രേഖപ്പെടുത്തി ഒപ്പിട്ട് കൊടുത്തു. വഴിയിൽ ആനയിറങ്ങും സൂക്ഷിക്കണേ എന്ന ഉപദേശവും സ്വീകരിച്ച് എലിയെ എങ്കിലും കണ്ടാൽ മതി എന്ന് മനസിൽ പറഞ്ഞ് യാത്ര തുടർന്നു.
     എറണാകുളത്തെ ട്രാഫിക് ഹീറ്റ് ഐലന്റ് കഴിഞ്ഞതിന്റെ ഒരു കുളിര് മനസിനും ശരീരത്തിനും ഉണ്ടായിരുന്നു. വഴിയിലെല്ലാം തന്നെ  പല വിധ ജീവികളുടെ ചിലപ്പ് കേൾക്കുന്നുണ്ടായിരുന്നെങ്കിലും, തിരിച്ച് ആ വഴിയെ വന്നപ്പോളാണ് കരിങ്കുരങ്ങിനെയും, കുളി കഴിഞ്ഞ് മുടികോതി അടുക്കി വെക്കുന്ന സുന്ദരിയെപ്പൊലെ വാലു കോതി വൃത്തിയാക്കി കൊണ്ടിരിക്കുന്ന മലയണ്ണാ റെയും കണ്ടത്.
     ഇടക്കൽപ്പസമയം വിശ്രമത്തിനായ് വണ്ടി നിറുത്തി, മനസുകൊണ്ട് ഒപ്പമുണ്ടായിരുന്ന കൂട്ടുകാരിയുമായ് യാത്രാ വിവരങ്ങൾ പങ്കുവെക്കാംന്നു കരുതി അപ്പോള്‍. എല്ലാ കാര്യങ്ങളും അപ്പപ്പോൾ തന്നെ കൂട്ടുകാരിയുമായ് പങ്കുവക്കുമ്പോഴാണ് സന്തോഷം. ആസമയത്താണ് മുകളില്‍ കരിങ്കുരങ്ങിനെ കണ്ടത്. നാട്ടിലെ ക്യാമറ നിരീക്ഷണം പോലെയാണ് കാട്ടിലെ കരിങ്കുരങ്ങിന്റെ നിരീക്ഷണം കാട്ടിൽ എന്തു നടന്നാലും ബാക്കിയുള്ളോർക്ക് പ്രത്യേക ശബ്ദ മുണ്ടാക്കി അറിയിപ്പ് കൊടുക്കലാണ് ഇവരുടെ ജോലി. അവിടെ ഞങ്ങൾ  ഇറങ്ങിയ ഉടനേ തന്നെ ഞങ്ങളുടെ വരവ് ഒരുവൻ എല്ലാരെയും അറിയിച്ചു കഴിഞ്ഞു. അൽപസമയത്തിനു ശേഷമാണ് ഒരു രോമാഞ്ചത്തോടെ തിരിച്ചറിഞ്ഞത് ഞങ്ങൾ ഒരു പറ്റം കരിങ്കുരങ്ങുകളുടെ നിരീക്ഷണത്തിലാണെന്ന്. പിന്നെ നിരീക്ഷകരുടെ സമയം വെറുതെ കളയണ്ട എന്നു കരുതി അധിക സമയം അവിടെ ചിലവഴിച്ചില്ല.
പെരിങ്ങൽ കുത്ത് പവർ  ഹൗസിലെ സി വിൽ കോൺടാക്ട് ജോലികൾക്ക് മേൽനോട്ടം വഹിക്കുന്ന നസീറേട്ടന്റെ സഹായത്തൊടെ ടർബയിൻ ഒക്കെ കണ്ടു. 11.5 Kw ആണ് ശേഷി, ടെയിൽ റേസിന്റെ ഒരു ചെറിയ ഭാഗം മാത്രമേ ഉപയോഗിക്കുന്നുള്ളു അത്.
     അവിടെ നിന്ന് പെരിങ്ങൽകുത്ത് ഡാം വരെയൊക്കെ പോയി പോകും വഴി drawing Sheet ലും ആൻസർ പേപ്പറിലും മാത്രം വരച്ചു വച്ച സർജ് ടാങ്ക് കാണാൻ കഴിഞ്ഞത് യാത്രയെ കുറേക്കൂടി സന്തോഷമുള്ളതാക്കി.

Wednesday, February 4, 2015

ഊർജവും പ്രകൃതിയും

മനുഷ്യന്‍ ഭൂമിയിൽ സ്ഥിരതാമസമാക്കുകയും കൃഷിയിലേക്കും മൃഗപരിപാലനത്തിലേക്കും തിരിഞ്ഞ നാള്‍മുതലാണ് ഭൂമിക്കുമേല്‍ ഘടനാപരമായ മാറ്റം വരുത്തുയും അതിനായ് ചൂഷണങ്ങൾ നടത്തുകയും ചെയ്തത്, തൽഫലമായി പ്രകൃതിക്കുമേൽ പാദമുദ്രകൾ വീഴാൻ തുടങ്ങി. ഭക്ഷണംപാകം ചെയ്ത് ഉപയോഗിക്കാം എന്നുകണ്ടെത്തിയ അവർ താപോർജത്തെ വരുതിയിലാക്കി. തണുപ്പിൽ നിന്നും രക്ഷ നേടാനും തീ ഉപയോഗിച്ചുതുടങ്ങി. ചക്രങ്ങളുടെ കണ്ടത്തലിലൂടെ യാന്ത്രികോർജം പ്രയോഗത്തിൽ വന്നു മനുഷ്യരുടെ കായികോർജമാണ് അന്ന് ചക്രങ്ങളെ ചലിപ്പിച്ചിരുന്നത്, AD 700 കൾക്ക് ശേഷം ജലചക്രങ്ങളും നിലവിൽ വന്നു.

വിറക് പോലുള്ള പുനസ്ഥാപിക്കാൻ കഴിയുന്ന ഊർജസ്രോതസുകളാണ് അന്ന് പ്രയോഗത്തിലുണ്ടായിരുന്നത്. 17 ആം നൂറ്റണ്ടിലെ ആവിയന്ത്രത്തിന്റ കണ്ടെത്തൽ ഊർജോപയോഗം വർദ്ധിപ്പിച്ചെങ്കിലും നീരാവി ഉണ്ടാക്കുന്നതിനായി വിറകിനുപരിയായ് മറ്റൊരു ഊർജ സ്രോതസും അവനുമുന്നിൽ അന്ന് ഇല്ലായിരുന്നു. അന്നുമുതൽ തന്നെ പ്രകൃതിക്കുമേൽ കാർബണ്‍ പാദമുദ്രകൾ വീണുതുടങ്ങിയിരുന്നു എങ്കിലും അതിന്റെ അളവ് നന്നേ കുറവായിരുന്നു.
          കൽക്കരിയുടെ കണ്ടെത്തലാണ് (18 ആം നൂറ്റാണ്ട്) വ്യാവസായിക വിപ്ലവത്തിനു തുടക്കം, തുടർന്ന് കണ്ടെത്തിയ പെട്രോളിയവും വ്യാവസായിക വിപ്ലവത്തിന് ആക്കം കൂട്ടി. ഊർജോപയോഗത്തിന്റെ 90% വും ഇരുപതാം നൂറ്റാണ്ടോടെ പുനസ്ഥാപിക്കാന്‍ കഴിയാത്ത ഊർജസ്രോതസ്സുകളിലേക്ക് എത്തപ്പെട്ടു. ഭക്ഷണം ഉൾപ്പെടെയുള്ള എല്ലാ ഉത്പന്നങ്ങളും കൽക്കരിയിലും പെട്രോളിത്തിലും അധിഷ്ടിതമായി. തൽഫലമായി ഓരോരുത്തരുടെയും കാർബണ്‍ പാദമുദ്ര വര്‍ധിച്ചുവന്നു.
         ഒരു വ്യക്തി / ഒരുകുടുംബം / ഒരു നഗരം / ഒരു രാജ്യം ഓരോ പ്രവൃത്തി ചെയ്യുമ്പോളും പുറന്തള്ളുന്ന കാർബണ്‍ ഡയോക്സൈഡിന്റെയോ മറ്റ് ഹരിതഗൃഹ വാതകങ്ങളുടെയോ അളവാണ് കാർബണ്‍ പാദമുദ്ര
        നമ്മൾ നടന്നകലുമ്പോൾ മണ്ണിപതിയുന്ന പാദമുദ്ര പോലെ നമ്മുടെ പ്രവൃത്തികളുടെ ഫലമായി പ്രകൃതിക്കുമേഉണ്ടാകുന്ന ആഘാതമാണ് കാർബണ്‍ പാദമുദ്ര, അതു മായിച്ചു കളയനമ്മളോരോരുത്തരുടേയും ബാധ്യതയാണ്.
പണ്ട് സ്കൂളിൽ പഠിപ്പിച്ചിരുന്നു അന്തരീക്ഷത്തിലെ കാർബണ്‍ ഡയോകേസൈഡിന്റെ അളവ്0 .033 %(330 ppm) ആണെന്ന് ഇന്നത് 0.04 % (400 ppm) ൽ എത്തിയിരിക്കുന്നു. ദശാംശത്തിനു ശേഷമുള്ള ചെറിയോരു വർധനവ് പോലും ആഗോള താപനത്തിന്റെ ആക്കം കൂട്ടുന്നു.

വ്യക്തികൾ പ്രകൃതി സൗഹാർദ്ദ ജീവിതരീതി വളർത്തുകയും സ്ഥാപനങ്ങൾ അവരുടെ പ്രവർത്തനശൈലിയിൽ മാറ്റം വരുത്തുകയും സർക്കാരുകളും നയതന്ത്രജ്ഞരും ഇതിനാവശ്യമായ നയരൂപീകരണം നടത്തുകയുമാണ് അഗോള താപനം കുറക്കുന്നതിനുള്ള ഏക പോംവഴി. അതായത് ആഗോള താപനം കുറക്കുന്നതിന് ഓരോരുത്തരും ബാധ്യസ്ഥരാണ്.
ഇന്നു നാം ഉപയോഗിക്കുന്ന വൈദ്യുതിയുടെ ഭൂരിഭാഗവും കൽക്കരിയും മറ്റ് ഇന്ധനങ്ങളും കത്തിച്ചാണ് ഉണ്ടാക്കുന്നത്. ഇന്ധനം കത്തുമ്പോൾ ലഭിക്കുന്ന താപോർജത്തിന്റെ 30 ശതമാനത്തില് താഴെ മാത്രമാണ് നമ്മുടെ വീടുകളിൽ വൈദ്യുതിയായി ലഭിക്കുന്നത്. നമ്മൾ പാഴാക്കുന്ന ഓരോയുണിറ്റ് വൈദ്യുതിയും വൈദ്യുത നിലയത്തിലെ ഏകദേശം 3.5 യൂണിറ്റ് താപോർജമാണ്. വൈദ്യുതി പാചകം പോലെയുള്ള ആവശ്യങ്ങൾക്ക് ഉപയോഗിച്ചാൽ വൈദ്യുത നിലയത്തിലെതാപോര്‍ജത്തിന്റെ 20 ശതമാനത്തിൽ താഴെ മാത്രമാണ് നമുക്ക് ഉപയോഗിക്കാനാവുക, ചൂടിനായ് വിറകോ മറ്റിന്ധനങ്ങളോ കത്തിക്കുന്നതിനെക്കാൾ 5 മുതൽ 10 മടങ്ങ് കൂടുതൽ ഇന്ധനം വൈദ്യുത നിലയത്തിൽ കത്തിക്കേണ്ടി വരും അത് അത്രയും മടങ്ങ് തന്നെ കാർബണ്‍ ഡയോക്സൈഡും പുറം തള്ളും. ഇത്തരം ഉപയോഗങ്ങൾ നിയന്ത്രിക്കുന്ന തരത്തിൽ വേണം ഗവണ്മെന്റുകൾ നയ രൂപീകരണം നടത്തേണ്ടത്.

വൈദ്യുതിക്കായ് പുനസ്ഥാപിക്കാൻ കഴിയുന്ന മറ്റു ഊർജ സ്രോതസുകളെ കൂടിയ അളവിൽ ആശ്രയിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. പാരമ്പര്യേതര ഊർജ സ്രോതസുകളിൽ നിന്ന് ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ അളവിന് പരിമിതി ഉള്ളതിനാൽ അത്തരത്തിലുള്ള ഊർജോത്പാതനം വികേന്ദ്രീകൃതമായിരിക്കണം, അതിനായ് ചെറിയ വെള്ളച്ചാട്ടങ്ങളെയും കടല്‍തീരത്തെ കാറ്റിനെയും കമ്യൂണിറ്റി ബയോഗ്യാസ് പ്ലാന്റുകളെയും ഉപയോഗപ്പെടുത്താം.



ഓരോഗ്രാമങ്ങളും സ്വയം പര്യാപ്തമാകണം എന്നു ഗാന്ധിജി പറഞ്ഞത് ഊർജത്തിന്റെ കാര്യത്തിലും പരിഗണിക്കപ്പെട​ണം. ഒരു ഗ്രാമത്തിനു വേണ്ട ഊർജം ഉൾപ്പെടെയുള്ള വിഭവങ്ങൾ ആഗ്രാമത്തിൽ തന്നെ ഉത്പാദിപ്പിക്കണം.
പാചകത്തിന്റെ കാര്യം പറഞ്ഞതുപോലെ നമ്മുടെ ശീലങ്ങൾ മാറ്റാൻ തയ്യാറായെങ്കിൽ മാത്രമേ നമ്മളോരോരുത്തരുടേയും കാർബണ്‍ പാദമുദ്ര കുറക്കുവാൻ സാധിക്കുകയുള്ളു. കൂടാതെ പ്രകൃതി സൗഹാർദ്ദ ജീവിതരീതി വളര്‍ത്തിക്കൊ​ണ്ട് വരികയും വേണം.
നമ്മുടെ കാര്യം മാത്രം പരിഗണിക്കുകണെങ്കിൽ നമുക്കെല്ലാവർക്കും ആവശ്യമായ ഊർജസ്രോതസ്സുകൾ ഇവിടെതന്നെയുണ്ട് താപനിലാ വർധനവും സമുദ്ര നിരപ്പുയരുന്നതും നമ്മെ ബാധിക്കുകയേ ഇല്ല. പക്ഷെ വരാനിരിക്കുന്ന തലമുറക്ക് വേണ്ടിയാണ് നമ്മൾ ഊർജ സംരക്ഷണ പ്രവർത്ത നങ്ങൾക്കും ആഗോള താപനം ചെറുക്കുന്നതിനും വേണ്ട നടപടികൾ സ്വീകരിക്കേണ്ടത്.
ഭൂമിയിൽ മനുഷ്യരല്ലാതെ മറ്റോരു ജീവജാലവും ആഗോളതാപന വർദ്ദനവിൽ പങ്കാളിയല്ല പക്ഷെ അതിന്റെ ദോഷഫലം അനുഭവിക്കുന്നത് അവ കൂടിയാണ്…

Friday, September 7, 2012

ഇലമുങ്ങി ശലഭം (Water snow flat)

Kingdom: Animalia
Phylum: Arthropoda
Class: Insecta
Order: Lepidoptera
Family: Hesperiidae
Genus: Tagiades
Species: Tagiades. litigios 





        ഇന്ത്യയില്‍ സാധാരണയായി കാണപ്പെടുന്ന ചിത്രശലഭമാണ് ഇലമുങ്ങി ശലഭം. ചിറകിന്റെ മുകള്‍ഭാഗത്ത് കറുപ്പും താഴെ മധ്യഭാഗത്തായി വെളുപ്പുമാണ് നിറം, ഉടലിന്റെ നിറവും ചിറകിന്റേതുപോലെയാണ്. 
        കാച്ചിലിന്റെ ഇലയിലാ​ണ് ഇവ മുട്ടയിടുന്നത്. ലാര്‍വകള്‍ക്ക് സുതാര്യമായ പച്ച നിറത്തോടുകൂടി‌യ പുറംഭാഗവും ഉള്ളിലായി കറുപ്പു നിറവും കാണാം. തവിട്ടോ കറുപ്പോ നിറത്തില്‍ ഏകദേശം തൃകോണാകൃതിയിലാണ് ശലഭപ്പുഴിക്കളുടെ തലഭാഗം. ഇലക്കൂടുകളിലാണ് ശലഭപ്പുഴുക്കളുടെ താമസം പകല്‍സമയത്ത് ഇവ കുടുകളില്‍നിന്ന് പുറത്തിറങ്ങാറില്ല.



 ഇലമുങ്ങിയുടെ ശലഭപ്പുഴു (Caterpillar)










ഇലകോണ്ടുള്ള കുട്, ​ഇതിലാണ് ശലഭപ്പുഴുക്കളുടെ താമസം.

Thursday, October 6, 2011

നീര്‍മാണിക്യന്‍ (Stream Ruby)




Kingdom: Animalia
Phylum: Arthropoda
Class: Insecta
Order: Odonata
Suborder: Zygoptera
Superfamily: Calopterygoidea
Family: Chlorocyphidae
Genus: Rhinocypha
Species: Rhinocypha bisignata

     
      ഒഴുകുന്ന കാട്ടരുവികള്‍ക്കു സമീപം സാധാരണ കാണാറുള്ള തുമ്പിയാണിത്. കറുത്ത ശരീരത്തില്‍ മഞ്ഞ നിറത്തിലുള്ള അടയാളങ്ങളും ഇരുണ്ട ചിറകുകളുമാണ് ഇവക്കുള്ളത്. നൂറുകണക്കിന് തുമ്പികളുടെ ആവാസസ്ഥലമായ വയനാട്ടിലെ കുറുവദ്വീപില്‍ ഇവയെ ധാരാളമായിക്കാണാം.

സ്വാമിത്തുമ്പി (Pied paddy skimmer)



Kingdom: Animalia
Phylum: Arthropoda
Class: Insecta
Order: Odonata
Suborder: Anisoptera
Family: Libellulidae
Genus: Neurothemis
Species: Neurothems tullia

    തെക്കുകിഴക്കന്‍ ഏഷ്യന്‍ പ്രദേശത്ത് സാധാണയായി കാണപ്പെടാറുള്ള തുമ്പിയാണ് സ്വാമിത്തുമ്പി. ആണ്‍ തുമ്പിയുടെ ചിത്രമാണ് മുകളില്‍ കാണുന്നത്. പെണ്‍ തുമ്പികള്‍ക്ക് സുതാര്യമായ ചിറകുകളാണ്  ഉള്ളത് ഉടലിനോട് ചേര്‍ന്ന് ഇളംമഞ്ഞനിറവും ഉണ്ട്. രണ്ടിന്റെയും ഉടല്‍ കറുപ്പു നിറത്തില്‍ മഞ്ഞ അടയാളങ്ങളോട് കൂടിയതാണ്. തലക്കു മുകളില്‍ പരസ്പരം ചേര്‍ന്ന കണ്ണുകളാണ് ഇവക്കുള്ളത്.

Saturday, September 24, 2011

കനല്‍വാലന്‍ ചതുപ്പന്‍ (Orange tailed Marsh Dart)


Kingdom: Animalia
Phylum: Arthropoda
Class: Insecta
Order: Odonata
Suborder: Zygoptera
Family:Coenagrionidae
Genus: Ceriagrion
Species: Ceriagrion Cerinorubellum

         ചിറകുകള്‍ പിറകിലെക്ക് മടക്കി വിശ്രമിക്കുന്ന വാലന്‍തുമ്പിയുടെ ഇനത്തില്‍ പെട്ടതാണിവ. ഉടലിനും കണ്ണിനും പച്ച നിറവും വാലിന്റെ അറ്റത്ത് ഓറഞ്ച് നിറവുമാണ്. സുതാര്യമായ ചിറകുകളാണ് ഇവക്കുള്ളത്. ഇവയെ സാധാരണയായി പുല്ലുകളിലും കുറ്റിച്ചെടികളുടെയടുത്തും കാണാനാകും. ഇണചേരുന്ന കനാല്‍വാലന്‍ ചതുപ്പനെയാണ് നെയാണ് ചിത്രത്തില്‍ കാണുന്നത്.

Saturday, July 2, 2011

ഓലക്കണ്ടന്‍ (Common Palmfly)



Kingdom: Animalia
Phylum: Arthropoda
Class: Insecta
Order: Lepidoptera
Family: Nymphalidae
Genus: Elymnias
Species: E. hypermnestra

      തെക്കനേഷ്യയില്‍ കാണപ്പെടാറുള്ള ഒരു ചിത്രശലഭമാണ് ഓലക്കണ്ടന്‍. തെങ്ങ്, കവുങ്ങ്, പന എന്നിവയുടെ ഓലയിലാണ് ഇവ മുട്ടയിടുന്നത്, അതിനാലാണ് ഇവയെ ഓലക്കണ്ടന്‍ എന്നറിയപ്പെടുന്നത്. ഇവയുടെ ചിറകിനുള്‍വശം ഡാര്‍ക്ക് ബ്രൗണം പുറം വസം ചുവപ്പു കലര്‍ന്ന ബ്രൗണും ആയിരിക്കും, കൂടാതെ വെള്ളനിറം സ്പ്രേ ചെയ്തതുപോലെ കാണപ്പെടും. ഇവയുടെ ലാര്‍വക്കാ തിളക്കമാര്‍ന്ന പച്ചനിറമായിരിക്കും കൂടാതെ മഞ്ഞനിറത്തില്‍ രണ്ടുവരി കുത്തുകള്‍ കാണും. മഞ്ഞനിറത്തിലെ ചെറിയ രണ്ടു കോമ്പുകളും കാണും. പ്യുപ്പയും തിളക്കമാര്‍ന്ന പച്ചനിറത്തോടും മഞ്ഞപ്പുള്ളികളോടും കൂടിയവയായിരിക്കും. 
  കൂടുതല്‍ വിവരങ്ങള്‍ക്ക് http://en.wikipedia.org/wiki/Elymnias_hypermnestra

Wednesday, June 29, 2011

നാരകക്കാളി (Common Mormon)



Kingdom: Animalia
Phylum: Arthropoda
Class: Insecta
Order: Lepidopetra
Family: Papilionidae
Genus: Papilio
Species: Papolio Polytes

      ഏഷ്യയില്‍ എല്ലായിടത്തും സാധാരണയായി കാണപ്പെടാറുള്ള ഒരു ചിത്രശലഭമാണിത്. നാരകം, പാണല്‍, കറിവേപ്പ്  എന്നീ ചെടികളിലാണ് ഇവ മുട്ടയിടുന്നത്. ആണ്‍ ശലഭങ്ങളുടെ ചിറകില്‍ വെള്ള നിറത്തില്‍ പൊട്ടുകള്‍ കാണും, പെണ്‍ ശലഭങ്ങള്‍ക്ക് വെള്ള പൊട്ടുകള്‍ക്കിടയിലായി ചുവന്ന പാട് കാണും അതിനാല്‍ ഇവ ചക്കരശലഭം(Crimson Rose) ആണെന്നു തെറ്റിധരിക്കാം. ചിറകുകള്‍ തമ്മില്‍  ഏകദേശം 8-10cm അകലം കാണും.
നാരകക്കാളിയുടെ ജീവിത ചക്രം........
 14/6/2011
 ലാര്‍വ(Caterpillar); ഇവക്ക് പച്ചനിറമായിരിക്കും. ഇവയുടെ ആദ്യഘട്ടങ്ങളില്‍ ചാരനിറമായിരിക്കും. ഇല തിന്നല്‍ മാത്രമാണ്  ഇവയുടെ പണി.

18/6/2011
 പ്യുപ്പ അവസ്ഥയിലേക്ക്.


19/6/2011
പ്യൂപ്പ(Pupa).


29/6/2011
 സൂര്യോദയത്തോടെ നാരകക്കാളി പുറത്തേക്ക്.



കൂടുതല്‍ വിവരങ്ങള്‍ക്ക് http://en.wikipedia.org/wiki/Common_Mormon

Wednesday, June 15, 2011

ശരശലഭം (Rice Swift )



Kingdom: Animalia
Phylum: Arthropoda
Class: Insecta
Order: Lepidoptrera
Family: Hesperiide
Genus: Borbo
Species: B. cinnara
     ദക്ഷിണേഷ്യയില്‍ കാണപ്പെടാറുള്ള വളരെ ചെറുതും ബൗണ്‍ നിറത്തിലുമുള്ള ഒരു ചിത്രശലഭമാണിത്. തലയില്‍നിന്നും പുറകിലേക്ക് വരുന്തോറും ചിറകിന്റ വലുപ്പം കൂടിവരുന്ന ശരീരഘടനയാണ് ഇതിന്റേത്. ഇതിന്റെ സ്പര്‍ശനികള്‍ ചെറുതും അറ്റം തടിച്ചവയുമാണ്. കണ്ണ് പുറത്തേക്ക്  തള്ളിയിരിക്കും. ചിറകിലും ശരീരത്തിലും അവിടിവിടെയായി ചെറിയ വെള്ള പാടുകള്‍ കാണും.